Wednesday, August 31, 2011

ഭീകരം ഈ ലാന്‍റിങ്

നമ്മുടെ വ്യോമയാന മേഖലയിലുള്ളവര്‍ക്ക് അല്‍‌പ്പം കൂടി പരിശീലനം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു. വളരെ പ്രതികൂല കാലാവസ്ഥയായിട്ടും ഇന്നലെ ഉച്ചയ്ക്കു കൊച്ചിയില്‍ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയവര്‍ക്ക് എന്ത് അവാര്‍ഡാണു നല്‍കേണ്ടതെന്നാണ് ആലോചിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു ഹൈദരാബാദില്‍ നിന്നു പുറപ്പെട്ടപ്പോള്‍ തന്നെ കൊച്ചിയില്‍ കാലാവസ്ഥ പ്രതികൂലമാണെന്നു ക്യാപ്റ്റന്‍ അറിയിച്ചിരുന്നു. വിമാനം കൊച്ചിക്കടുത്തെത്തിയപ്പോള്‍ തന്നെ എയര്‍ പോക്കറ്റുകളില്‍ വീഴാനും തുടങ്ങി. (അപൂര്‍‌വ്വമായുള്ള വിമാന യാത്രകളില്‍ അതിലും അപൂര്‍‌വ്വമായി മാത്രം ഉണ്ടാകുന്ന എയര്‍പോക്കറ്റ് വീഴ്ച്കള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണു ഞാന്‍. പണ്ട് പവ്വര്‍ ഗ്ലൈഡിങിനു പോയപ്പോഴുണ്ടായതിന്‍റെ ചെറിയൊരു ഫീലിങ് ഒരു സെക്കന്‍റ് നേരത്തേക്കാണെങ്കിലും അനുഭവിക്കാമല്ലോ.) ഒന്നോ രണ്ടോ എയര്‍ പോക്കറ്റുകളില്‍ വീണ് അങ്ങനെ മുന്നേറുമ്പോഴാണ്, "കണ്‍‌ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കു..." എന്നു പൈലറ്റ് പറഞ്ഞ് തീര്‍ക്കും മുന്‍പ് തന്നെ വിമാനമങ്ങു താഴേക്കു വീഴും പോലെ. ഒരു എട്ടോ ഒന്‍പതോ എയര്‍ പോക്കറ്റുകളില്‍ ഒരുമിച്ചു വീണാല്‍ എങ്ങനെ ഇരിക്കും, അതു പോലെ. ഏതായാലും ഉടന്‍ തന്നെ സംഭവം നിയന്ത്രണ വിധേയമായി. അടുത്ത സീറ്റിലിരുന്ന ഹോളന്‍ഡുകാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ കരച്ചിലിന്‍റെ വക്കിലെത്തി. ലണ്ടനില്‍ നിന്ന് വന്ന യുവതിയും അതേ നിലയില്‍ തന്നെയായി. കുട്ടികള്‍ നിര്‍ത്താതെ കരച്ചിലായി. അല്‍‌പ്പനേരത്തേക്കു വിട്ടു പോയ നിയന്ത്രണം തിരികെ ലഭിക്കാന്‍ ഏതാനും സെക്കണ്ടുകള്‍ കൂടി വൈകിയെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു വിന്‍ഡോ മീറ്റില്‍ ഇരുന്നവര്‍ക്ക് കൃത്യമായി തന്നെ മനസ്സിലായി.
അല്‍‌പ്പ സമയം കൂടി ആടിയുലഞ്ഞ ശേഷം ഒന്നു രണ്ട് എയര്‍പോക്കറ്റുകളില്‍ കൂടി മാത്രം വീണ വിമാനം പത്തു മിനിറ്റിലേറെ വീണ്ടും മുകളില്‍ വട്ടമിട്ടു പറന്ന ശേഷം കൊച്ചിയില്‍ ഇറങ്ങി.
അമേരിക്കയില്‍ വെച്ച് ഒരിക്കല്‍ കൊടുങ്കാറ്റില്‍ പെട്ടപ്പോഴായിരുന്നു മുന്‍പൊരിക്കല്‍ സമാനമായ അനുഭവം ഉണ്ടായതെന്നായിരുന്നു ഒരു ടൂറിസ്റ്റിന്‍റെ പ്രതികരണം. നെടുമ്പാശ്ശേരിയില്‍ നൂറിലധികം തവണ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യം എന്ന് മറ്റു ചിലര്‍. ഇത്ര റിസ്ക്കായിരുന്നു എങ്കില്‍ എന്തിനു ലാന്‍റിങ് അനുവദിച്ചു എന്നായിരുന്നു പലരും ചോദിച്ചു കൊണ്ടിരുന്നത്. ഇന്നലെ കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന പല ഫ്ലൈറ്റുകളും തിരുവനന്തപുരത്തേക്കും കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ട സാഹചര്യത്തില്‍ എന്തിനായിരുന്നു ഈയൊരു വിമാനം റിസ്ക്കെടുത്തെ കൊച്ചിയില്‍ ഇറങ്ങാന്‍ അനുവദിച്ചത്? പ്രത്യേകിച്ചും ഒരപകടം ഉണ്ടായി 48‌ മണിക്കൂര്‍ പോലും കഴിയാത്ത സാഹചര്യത്തില്‍.
സര്‍‌വ്വീസുകള്‍ കൃത്യമായി നടത്തുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണെന്ന് ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടോ?

Tuesday, August 23, 2011

രാജാവു നഗ്നനാണ്

മഹാ രാജാവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ധാരാളമായി കാണുമ്പോള്‍ ഒരു സംശയം, കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്നു വിഘടിച്ചു പോയോ? അതോ സിപിയുടെ ആഗ്രഹ പ്രകാരമുള്ള സ്വതന്ത്ര തിരുവിതാംകൂറായിരുന്നോ 1947 ‌ല്‍ അവിടെ നിലവില്‍‌ വന്നത്?
ഈ ചെറിയ പ്രദേശം അര നൂറ്റാണ്ടു മുന്‍പു ഭരിച്ചിരുന്ന കുടുംബത്തില്‍ ജനിച്ചു എന്ന പേരില്‍ ഒരു വ്യക്തിയെ ഇപ്പോഴും മഹാ രാജാവെന്നു വിളിക്കുമ്പോള്‍, അടിമത്തത്തില്‍ നിന്നു സ്വതന്ത്ര്യം ലഭിക്കേണ്ടിയിരുന്നത് ഇവരുടെയൊക്കെ മനസ്സിനാണെന്നു തോന്നിപ്പോകുന്നു.

Monday, August 22, 2011

Hazare Again

Dear Cyril Jeeva and friends,

I can’t recognize you Cyril Jeeva. Still thank you for your mail. I honor your right to continue propaganda against the civil society, bureaucrats, judiciary and peoples representatives in India. Corruption is one of the severe problems faced by India. I am also having the same opinion. But I am unable to support the ongoing events in the name of ‘fight against corruption’.

I don’t believe that judicial activism is the answer for each and every problem in the country. And de-construction of political system by replacing those with judiciary is NOT an answer for all the problems.

What we could do if there are corrupt judges in the proposed Janpal? You may suggest that we will go for super Janpal! Concentration of power at one point is not at all advisable in a democratic society.

Now the political leaders like Anna Hazare (yes, what Anna Hazare doing is also politics and there is no sin in becoming a political leader) are trying to make laws without Parliament. People like me and others voted for some candidates in Parliament elections to elect the present MPs. We don’t want Anna Hazare or any other politicians to replace those parliament members by a back door entry. Let Anna Hazare and others follow the style of Jayaprakash Narayan.

Recently I met two activists in Kerala. When we had a chit chat, they told me they never used their franchising rights in their life. Still those people are fighting against the elected representatives. I think they are having some kind of ‘slave mania’ in their mind and they want some King to rule them and make laws.

Cyril Jeeva claims that there is so much corruption within CBI and vigilance departments. What’s the fun in merging those corrupt organizations into Janpal? Is to make the Janpal more corrupt?

You may please understand one thing- even six months imprisonment is enough for the corrupt bureaucrats and corrupt politicians. One ex Minister from Kerala was sentenced for one year’s imprisonment in a corruption case. Do you know what happened in that case? Just enquire, where is that man now? You may search all the jails in the entire world. You can’t see that man. He is enjoying life some other places. If you can’t fight against these things, there will not be any meaning in the mechanisms against corruption.

Thursday, August 18, 2011

ഹസാരെയും ജസ്റീസ് സെന്നും



ജുഡീഷ്യല്‍ ആക്ടിവിസത്തോടുള്ള അതിരു കടന്ന താല്‍‌പ്പര്യമാണല്ലോ അണ്ണാ ഹസാരെയുടെ സമരത്തോടു മിഡില്‍‌ ക്ലാസിനെ കൂടുതല്‍ അടുപ്പിക്കുന്നത്. എക്സിക്യൂട്ടീവിനും ലെജിസ്ലേറ്റീവിനും മേലെ ജുഡീഷ്യറിയുടെ തന്നെ മറ്റൊരു പതിപ്പായ ലോക്പലിനെ പ്രതിഷ്ഠിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്നും മിഡില്‍ ക്ലാസ് വിശ്വസിക്കുന്നു. ജുഡീഷ്യറിക്കു തെറ്റു പറ്റില്ല എന്നും അവര്‍ കരുതുന്നു. ഇതിന്‍റെയെല്ലാം ഫലമായുണ്ടായ ഒരു സമരം ആളിക്കത്തുന്ന വേളയില്‍ തന്നെ ജസ്റ്റീസ് സൗമിത്ര സെനിന്‍റെ ഇംപീച്ച്‌മെന്‍റ് നടപടിയും രാജ്യസഭയില്‍ ആരംഭിച്ചു എന്നതു നമുക്കു ശ്രദ്ധിക്കാം.


Wednesday, August 17, 2011

അണ്ണാ ഹസാരെയുടെ രാഷ്ട്രീയം



അണ്ണാ ഹസാരെ അടക്കം ഈ സമരത്തില്‍ ഉള്ള പലരും നിയമം ഉണ്ടാക്കനുള്ള നമ്മുടെ ജനപ്രതിനിധികളുടെ കഴിവിനെ പരിഹസിക്കുകയാണെന്നു മറക്കരുത്. രാഷ്ട്രീയം പാപമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നവരാണ് ഇവരില്‍ ബഹു ഭൂരിപക്ഷവും എന്നതും മറക്കരുത്. ( അണ്ണാഹസാരേയും കൂട്ടരും നടത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയല്ലേ എന്ന സംശയവും എനിക്കുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നല്ലാതെ മറ്റെന്തു പേരാണ് ഇതിനു നല്‍കുക? )അഴിമതിക്കെതിരായ പോരാട്ടങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ എനിക്കും ഹൃദയം തുടിക്കുന്നുണ്ട്. പക്ഷേ, ഈ അരാഷ്ട്രീയ സമൂഹ സൃഷ്ടി സമീപ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ തുടിപ്പു നിലക്കുന്നു.
ജയപ്രകാശ് നാരായണന്‍ നടത്തിയതു പോലുള്ള രാഷ്ട്രീയ നീക്കങ്ങളാണു അണ്ണാഹസാരെയും നടത്തേണ്ടത്. ഫാസ്റ്റ് ഫുഡ് കഴിക്കുമ്പോള്‍ നല്ല രസമായിരിക്കും. പക്ഷേ സമീപ ഭാവിയില്‍ തന്നെ അതിന്‍റെ പ്രശ്നങ്ങളും നമുക്കറിയാനാവും.
Fight against corruption is great thing. But we can’t allow a group of activists to dictate law making. The consequences will be worst than that of corruption. The wrong doings of legislators should be dealt with some other tactics.









അണ്ണാ ഹസാരെ തന്‍റെ ജന്‍‌മ നാട്ടില്‍ സൃഷ്ടിച്ച അല്‍‌ഭുതങ്ങള്‍ നമുക്കാര്‍ക്കും അവഗണിക്കാനാവില്ല. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതിരുന്ന ആ ഗ്രാമത്തില്‍ ആവിഷ്ക്കരിച്ച തണ്ണീര്‍ത്തട പദ്ധതി ഇന്നു രാജ്യത്തിനകത്തും പുറത്തും മാതൃകയാണ്. കുടിക്കാന്‍ മാത്രമല്ല, എല്ലാ ആവശ്യങ്ങള്‍ക്കും ഇന്നു വെള്ളം ലഭ്യമാണ്. വിവിധ കൃഷികള്‍, അതും ഉള്ളി ഉള്‍പ്പെടെ, അവിടെ വിജയകരമായി നടത്തുന്നു. കേരളത്തിലും തമിഴ് നാട്ടിലും ആശാസ്ത്രീയമായി തടയണകള്‍ നിര്‍മിച്ചു നടത്തുന്ന ധന ദൂര്‍ത്തു കാണുമ്പോള്‍ പലപ്പോഴും ഈ വിജയ കഥ എന്‍റെ മനസ്സിലേക്ക് ഓടി എത്താറുണ്ട്. ഈ രംഗത്തെ അണ്ണയുടെ വിജയത്തെക്കുറിച്ചു പഠിക്കാന്‍ നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മകള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്.





എങ്കില്‍ തന്നെയും അദ്ദേഹത്തിന്‍റെ ചില നയങ്ങളോട് എനിക്കു വിയോജിപ്പു തന്നെയാണ്.






Monday, August 15, 2011

മിഠായി മിഠായി... കടല മിഠായി


കടലമിട്ടായി കഴിക്കുകയാണെങ്കില്‍ അതു കോവില്‍‌പ്പട്ടി കടലമിട്ടായി തന്നെ ആയിരിക്കണമെന്ന് തമിഴ്നാട്ടിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്.
കഴിഞ്ഞ ദിവസം കോവില്‍‌പ്പട്ടിയില്‍ നിന്നു കടലമിഠായി കഴിച്ചപ്പോളാണു സംഭവം ഇത്രത്തോളം രസകരമാണെന്നു മനസ്സിലായത്. തിരുനെല്‍‌വേലി എന്നു കേള്‍ക്കുമ്പോള്‍ തമിഴരുടെ മനസ്സില്‍ ഹല്‍‌വ കടന്നു വരുന്നതു പോലെയാണു കോവില്‍‌പ്പട്ടി എന്നു കേള്‍ക്കുമ്പോള്‍ കടലമിഠായി എന്നവര്‍ ചിന്തിക്കുന്നത്.
ഞങ്ങള്‍ സാധാരണ കപ്പലണ്ടി മിട്ടായി എന്നു വിളിക്കുന്ന കടലമിഠായി നന്നേ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ധാരാളമായി കഴിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ നിന്നു കഴിച്ച കടല മിഠായിക്കു മധുരം അല്‍‌പ്പം കുറയുമെങ്കിലും സ്വാദ് കുറെ ഏറും എന്നു മനസ്സിലായി.
കോവില്‍‌പ്പട്ടി ബ്ലോക്കിലെ ബോധവല്‍ക്കരണ പരിപാടികളുടെ അവസാന ദിവസം വെറുതെ ഒന്നു കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. മാര്‍ക്കറ്റിനടുത്തുളള തെരുവിലെ നടരാജന്‍ കടയാണു നല്ല കടല മിഠായി കിട്ടുന്ന ഇടമെന്നു ലോഡ്ജിലെ ആളുകള്‍ പറഞ്ഞിരുന്നു.