പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ ഇത്തവണ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തായിരുന്നു പോക്ക്. കുറെയേറെ നാളുകള്‍ക്കു ശേഷമാണ് വര്‍ഷപ്പിറവി ആഘോഷിക്കാന്‍ അങ്ങു പോകുന്നത്. ഫോര്‍ട്ട്‌കൊച്ചയിലെ ആ പഴയ മനോഹര കടല്‍ത്തീരത്തിനെ കടലെടുത്തു കൊണ്ടു പോയെങ്കിലും പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ അര്‍ദ്ധരാത്രി കടപ്പുറത്തെത്തുന്ന കൊച്ചിക്കാരുടെ ആവേശത്തെ കവര്‍ന്നെടുക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഉള്ള കടപ്പുറത്ത് ഓണം പോലെയോ ക്രിസ്മസ് പോലെയോ അല്ല, അതിനേക്കാളെല്ലാം ആവേശത്തോടെ നവവല്‍സരത്തിന്‍റെ വരവ് ആഘോഷിക്കാന്‍ അവര്‍ ഇന്നലെയും ഒഴുകി എത്തുന്നതു കാണാനായി. രാത്രി 12 മണിക്കുള്ള പപ്പാഞ്ഞി കരിക്കലിനു ശേഷം തിരിച്ചു സൗദി, തോപ്പുംപടി, പള്ളൂരുത്തി എന്നിവിടങ്ങളീലൂടെ തിരിച്ചെത്തിയപ്പോള്‍ രണ്ടു മണി കഴിഞ്ഞു.
അതിനിടെ പാതിരാ കുര്‍ബാന നടക്കുന്ന സാന്താക്രൂസ് ബസലിക്ക വഴിയും പോയി. കുര്‍ബാനയ്ക്കൊന്നുമല്ല, വെറുതെ അതു വഴി പോയി എന്നു മാത്രം. പാതിരാകുര്‍ബാനയുടെ ഒരു രസം (എനിക്കു) കിട്ടുന്നത് ക്രിസ്മസിനും ഉയര്‍പ്പിനും മാത്രമാണ്.
"നീ എന്താണോ അതാവുക..........
നീ എന്താണോ അതായതിനു ശേഷം മാത്രം സ്വപ്നം കാണാന്‍ തുടങ്ങുക..."
കലാമിനേയും ലൂദര്‍ കിങിനേയും ബൈബിളിനേയും കോര്‍ത്തിണക്കി കുര്‍ബാന മധ്യേയുള്ള പാതിരിയുടെ പ്രസംഗം......രണ്ടോ മൂന്നോ മിനിറ്റു മാത്രമേ കേട്ടുള്ളൂ.
ഇപ്പോഴിതാ കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തവരെ ആകാശവാണി കൊച്ചി എഫ്.എമ്മിലെ സുഹൃത്ത് ഇന്‍റര്‍വ്യൂ ചെയ്യുന്നു. ഒരു കാര്യം മറന്നു-ഫോര്‍ട്ട്‌കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചൂണ്ടയിടല്‍ മല്‍സരവും ഉണ്ടായിരുന്നു. (കടലിലെ മീനുകളെ മാത്രം പിടിക്കാനായുള്ള ചൂണ്ടയിടലായിരുന്നു കേട്ടോ) എന്തായാലും അന്നു തമിഴ്നാട്ടിലായിരുന്നതിനാല്‍ സംഭവം കാണാനായില്ല.